മാസ്കുകൾ പലവിധം
ഉലകിൽ സുലഭം
ചിലതോ താടിക്കു താങ്ങാവുന്നു
മറ്റുചിലതോ തലയ്ക്കു മറയാകുന്നു
പിന്നെയും ചിലരതു
കൈകളിൽ തൂക്കിയാട്ടുന്നു
മൂക്കുമറക്കാതങ്ങിനെയും ചിലരത് അണിയും തോന്നുമ്പോൾ
പുഞ്ചിരി കാണാനാവില്ലല്ലോ
സ്വരമതു വ്യക്തവുമാകുന്നില്ലല്ലോ
അതുവരെ ചാർത്തിയിരുന്നവരും
അവിടെ മാസ്കുകൾ മാറ്റീടുന്നു
അണിയുവതെന്തിനെന്നു അറിയാതെ
അധികാരികൾ ചൊല്ലിയതിനാൽ മാത്രം
മറക്കുന്നു മൂക്കും വായും
മാനവർ എന്തിനു വേണ്ടിയോ
ഇത് എന്റെ മാത്രമല്ല നിന്റെയും രക്ഷക്കെന്നു
എന്നിനിയറിയും മാനുഷരെ നിങ്ങൾ...
ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Sunday, July 19, 2020
മാസ്‌ക്
നാട്ടാളർ
മുഖം പാതി മറച്ചിടും മുഖപടം
കാലത്തിൻ അനിവാര്യമത്രെ !
മിഴിക്കക്കെന്തു തിളക്കമിപ്പോൾ
മൊഴിയെക്കാൾ വാചാലമത്രെ !
ഭാവങ്ങൾ മിന്നുന്നു പലതായ്
ഇന്നിതാ ഇരുകൺകോണിലും
കാഴ്ചക്കതീതം അണുജീവിയെങ്കിലും
അകലം തീർത്തു മാനവർക്കിടയിൽ
ഹസ്തദാനമില്ല ആലിംഗനമില്ല
അഭിവാദ്യങ്ങൾ കൂപ്പുകൈകൾ മാത്രം
മാറിടുന്നു രീതികൾ മാനവ ജീവിതങ്ങൾ
ആളൊഴിഞ്ഞ ആഘോഷങ്ങൾ ആരാധനാലയങ്ങൾ
ജീവിതമിത്ര ലളിതമെന്ന്
ഇങ്ങനെയെങ്കിലും ഇന്നു നാമറിയുന്നു
മാറ്റീടേണം ജീവിതം ഇല്ലെങ്കിൽ
മാറ്റിടും അതു കാലം.....
Tuesday, May 26, 2020
....ജീവിതയാത്ര....
ഒരു കുഞ്ഞു ബീജമായ്
അമ്മ തൻ ഉദരത്തിൽ ഉരുവായ നാൾ മുതൽ
ഒരു പിടി ചാരമായ് ഈ മണ്ണിലലിയും വരെ...
തിരിയുന്ന ജീവിത ചക്രത്തിനുള്ളിൽ
മാറുന്നു എത്രയോ വേഷങ്ങൾ രൂപങ്ങൾ
ഭാവങ്ങൾ മാനവ ബന്ധങ്ങൾ.....
അല്ലലറിയാതെ ഉള്ളിൽ കള്ളങ്ങളില്ലാതെ
പൂമ്പാറ്റ പോൽ പാറി നടക്കും ബാല്യം...
ഒന്നു ചൊല്ലുകിൽ മറുത്തു രണ്ടു ചൊല്ലീടും
അരുതെന്നു വിലക്കുകിൽ ആദ്യം
അതു തന്നെ ചെയ്യാൻ വെമ്പും കൗമാരം...
പ്രണയത്തോടൊപ്പം വിപ്ലവം ഒന്നായ് വാഴും.
സ്വപ്നച്ചിറകുമായ് ഉയരത്തിലേറും
ചോരത്തിളപ്പിൻ യൗവനം...
സ്വപ്നങ്ങളെല്ലാം ചിറകൊതുക്കി
ഗൃഹസ്ഥാശ്രമ ബന്ധനങ്ങളിലുഴറും
മധ്യവയസ്സിൻ കാലം...
വീണ്ടുമൊരു ബാല്യം പോൽ വന്നീടും വാർദ്ധക്യം..
ചോര വറ്റിയ വിപ്ലവവും
സ്വയം മറന്ന വാശികളും
മക്കൾക്കും ചെറുമക്കൾക്കുമായ് മാറ്റിടുന്ന ശീലങ്ങളും...
പിന്നെ എന്നോ ഒരിക്കൽ അന്ത്യത്തിൽ
ആറടി മണ്ണിലോ അഗ്നിക്കു ഭോജനമായോ
സമാപ്തമാകുന്നു ഈ ജീവിതയാത്ര...
Wednesday, April 15, 2020
ഒരു കൊറോണ കാലത്തിനും അപ്പുറം
ഒരു രാവ് ഇരുട്ടി വെളുത്തപ്പോൾ
നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെട്ടു നാം
തുറന്നിട്ട ജാലകത്തിനപ്പുറം
അടച്ചിട്ട പടിപ്പുരക്കുള്ളിൽ
തളക്കപ്പെട്ടു നാം
വിജനമായ വഴിയോരങ്ങൾ
ആളൊഴിഞ്ഞ വീഥികൾ
ആരെയോ തിരഞ്ഞെന്നപോൽ
കാവൽ ഭടന്മാർ മാത്രം
ഭൂമിയിലെ മാലാഖമാർ പുതിയൊരു പുലരിക്കായ്
നിദ്ര പോലും വെടിഞ്ഞു കർമ്മനിരതരാകുന്നു
അകന്നിരിക്കാം, നമുക്കിനിയൊരിക്കലും അകലാതിരിക്കാൻ
കൂട്ടുകൂടാതിരിക്കാം, ഇനിയെന്നും കൂടെയുണ്ടാകുവാൻ
ശുദ്ധിയോടെ, മനവിശുദ്ധിയോടെ
ഒന്നായ് നേരിടാം ഈ പരീക്ഷണ കാലത്തെ,
പൊട്ടിച്ചെറിയാം കോവിഡിൻ ചങ്ങലകണ്ണികളെ
പ്രകൃതിയും വീണ്ടെടുക്കയാണ്
മാനവർ നൽകിയ മാലിന്യത്തിൻ കോവിഡിൽ നിന്നും
ഉള്ളിലുറങ്ങിയ പച്ചപ്പിൻ ജീവനെ
ഒരു കൊറോണ കാലത്തിനപ്പുറം വീണ്ടും
ഒരു വസന്തം പൂവിടും
അന്ന് തുറന്നിടാം വാതിലുകൾ
പുതിയൊരു പുലരിയിലേക്കു
ഒന്ന് ഉറങ്ങിയുണർന്ന,
പുണ്യതയിൽ ശുദ്ധീകരിച്ച,
പുതിയൊരു പച്ചപ്പിൻ ഭൂമിയിലേക്ക്..