Monday, October 7, 2024

വേർപാട്

അന്നൊരു രാവിൽ പതിവുപോലെ 
മടിയിൽ കിടത്തി കഥകൾ ചൊല്ലി
 ഉണ്ണിയെ ഉറക്കി അച്ഛൻ
നേരം പുലർന്നപ്പോ മിഴികൾ തുറന്നപ്പോ അച്ഛനുറങ്ങി കിടക്കുന്നു മൂന്നിൽ 
ഉണ്ണിക്കു മുന്നേ ഉണരുന്നൊരച്ഛൻ 
ഇന്നെന്തു കൊണ്ടുണർണ്ണതില്ല 
അമ്മ കരയുന്നു അച്ഛമ്മ കരയുന്നു 
എന്തിനന്നറിയാതെ അമ്മക്കരികിലായ്
അച്ഛനെ നോക്കി ഇരുന്നു ഉണ്ണി.
ഉത്സവം കൂടാൻ കൊണ്ടു പോകാമെന്നു ഇന്നലെ ചൊല്ലിയത്താണച്ഛൻ 
ഇനിയും ഉണർന്നില്ലയെങ്കിൽ എങ്ങിനെ- ആനയെ കാണും മേളവും കേൾക്കും.
അച്ഛാ എഴുന്നേൽക്ക് അച്ഛാ എഴുന്നേൽക്ക് 
ഉത്സവം കാണാൻ പോവണ്ടേ 
നമുക്ക് ആനയെ കാണണ്ടേ മേളം കേൾക്കണ്ടേ
വേഗം എഴുന്നേൽക്ക് എന്റെ അച്ഛാ
കുഞ്ഞിളം മനസിലെ നോവ് കണ്ട് 
കൂടിയവരൊക്കയും വിതുമ്പിയല്ലോ 
ഇനി ഉണരില്ലെന്നറിയാതെ അച്ഛനെ 
കൊഞ്ചി വിളിക്കുന്നു ഉണ്ണി വീണ്ടും 
നേരം കടന്നപ്പോൾ ഉണ്ണി അറിയുന്നു 
തൻ അച്ഛൻ ഇനിയില്ല ആ വാത്സല്യവുമില്ല 
മിഴികൾ നിറയുന്നു നിശബ്ദമായ് തേങ്ങുന്നു 
ഉള്ളിൽ അലതല്ലും ആർത്തനാദം 
ഗദ്ഗദമായ് തീരുന്നു അച്ഛാ എന്നൊരാ വിളി പോലും...

No comments:

Post a Comment